സൂക്ഷ്മമായ അറിവുകളിൽ അനന്തമായ വലിപ്പം സ്വപ്നം കണ്ട ഒരു സംസ്കാരത്തിൻ്റെ അനന്തരാവകാശികളാണ് നമ്മൾ. ആ നമ്മളാണ് വെറും ബാഹ്യലീലകളിൽ കണ്ണും മനസ്സും വച്ച് 'ലോകത്തിലെ ഏറ്റവും വലിയ' സാമഗ്രികൾ ഉണ്ടാക്കി വച്ച് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുവാൻ പെടാപാടുപെടുന്നത്. അത്തരം പടപ്പുകൾക്കായി നമ്മൾ പൊടിച്ചുകളയുന്ന 'കായി' കൊണ്ട് നമുക്ക് നിലവിലുള്ള കുറച്ചു മലിനമലകളുടെയെങ്കിലും മുനയൊടിച്ച് കളയാവുന്നതേയുള്ളൂ. എന്നാൽ പേര് കൊത്തിവച്ചുകാണുകയെന്ന ജാത്യാവിശേഷത്താൽ നമ്മൾ മറ്റെല്ലാം വിസ്മരിച്ചു കളയും.
കോടികൾക്കൊന്നും പണ്ടത്തെപ്പോലെ പകിട്ടോ പുതുമയോയൊന്നുമില്ലായെന്ന കാര്യം നേരു തന്നെ. എന്നാൽ വേലി തന്നെ വിളവും, വിതയ്ക്കായുള്ള വിത്തും എടുത്ത് ഉണ്ണാൻ തുടങ്ങിയാൽ പരിദേവനം മറ്റാരോട് പറയും? നമ്മൾ പുറംപണികളിൽ, പുറം മോടികളിൽ മാത്രം അഭിരമിക്കാൻ തുടങ്ങുന്നത്, അധ:പതനത്തിൻ്റെ ആദ്യമണിമുഴക്കമാണ്. "മതിലുകൾക്കക്കരെ പുഴ കരഞ്ഞീടുന്നു"ണ്ട്, നിർത്താതെ!
ഭഗീരഥൻ ഹർത്താലുകൾ മറി കടന്ന് ഇങ്ങെത്തുന്നുമില്ല.
ഭഗീരഥൻ ഹർത്താലുകൾ മറി കടന്ന് ഇങ്ങെത്തുന്നുമില്ല.
"നമ്മൾ ഇങ്ങനെയൊന്നുമല്ല ആവേണ്ടത്" എന്നു ദിശാസൂചിക
തരാൻ വിധിക്കപ്പെട്ട നാവുകൾ പോലും പട്ടും വളയും മോഹിച്ച്
പാണൻ്റെ പിന്മുറക്കാരായി പാട്ടും പാടി പോകുന്നു!
മലതുരപ്പന്മാരായ എലികൾ പുറത്തുപോയി മറ്റൊരു വാതിലിലൂടെ കടന്നുവരുമ്പോൾ, അവതാരങ്ങളായി കാണപ്പെടുന്നു. ഞാനാണെങ്കിൽ കാലത്തിനു കുറുകെ നീന്തുന്ന ഒരു കോലമായി താഴ്ത്തപ്പെട്ടവൻ്റെ സുവിശേഷം വാഴത്തപ്പെടുന്ന ഒരു നാൾ കനവു കണ്ടങ്ങനെ..!
തരാൻ വിധിക്കപ്പെട്ട നാവുകൾ പോലും പട്ടും വളയും മോഹിച്ച്
പാണൻ്റെ പിന്മുറക്കാരായി പാട്ടും പാടി പോകുന്നു!
മലതുരപ്പന്മാരായ എലികൾ പുറത്തുപോയി മറ്റൊരു വാതിലിലൂടെ കടന്നുവരുമ്പോൾ, അവതാരങ്ങളായി കാണപ്പെടുന്നു. ഞാനാണെങ്കിൽ കാലത്തിനു കുറുകെ നീന്തുന്ന ഒരു കോലമായി താഴ്ത്തപ്പെട്ടവൻ്റെ സുവിശേഷം വാഴത്തപ്പെടുന്ന ഒരു നാൾ കനവു കണ്ടങ്ങനെ..!
എങ്കിലും, നദികൾ മരിച്ചൊടുങ്ങുന്നതിനുമുൻപ് എന്നെ ഇറുകെ പുണരുന്നുണ്ട്. ചിറകൊടിഞ്ഞു വീഴുന്നതിൻ മുമ്പേ കിളികൾ തോളിൽ കൊക്കുരുമ്മുന്നുണ്ട്. പിടഞ്ഞു പൊങ്ങുന്നതിനുമുമ്പേ ചെറുമീനുകൾ വിരലിൽ കടിക്കുന്നുണ്ട്. തല കറങ്ങി വീഴുന്നതിനുമുമ്പേ കാറ്റുകൾ മണമൂതി ത്തരുന്നുണ്ട്.
നമ്മൾ അറിഞ്ഞുകൊണ്ട് ചിറ്റാറുകളുടെ കഴുത്തിൽ കുരുക്കിടുന്നു. വിളപ്പിൽശാലകളുടെ ചെറുതയ്യുകൾ ജനപഥങ്ങളിൽ വച്ചു പിടിപ്പിക്കുന്നു. പാറക്കൂണുകളെ അടിയോടെ പിഴുതെടുക്കുവാൻ
മടി താങ്ങുന്നവർക്ക് അനുമതി കോരിക്കൊടുക്കുന്നുമുണ്ട്.
മടി താങ്ങുന്നവർക്ക് അനുമതി കോരിക്കൊടുക്കുന്നുമുണ്ട്.
പുതിയ കാലം മിന്നിത്തിളങ്ങാൻ പ്രതിജ്ഞകളും പ്രകടന പത്രികകളും മാത്രം പോരാ. അരികു ജീവിതങ്ങളിൽ ഇപ്പോഴും ചലം ഒലിക്കുന്നുണ്ട്. പുരമെരിയുമ്പോഴും അധിപന്മാർ മധുരവീണകൾ മീട്ടുന്നുണ്ട്. കൊടിയ വിഷം കൽക്കണ്ടമായി തളികകളിൽ വച്ചു നീട്ടുന്നുണ്ട്. ജാഗ്രത.. അതാണ് അതു മാത്രമാണ് ഇനി കരുതിവയ്ക്കേണ്ടത്.
